Trending Books

Showing posts with label പണി. Show all posts
Showing posts with label പണി. Show all posts

Thursday, 10 March 2011

Malaysian Comedy


fromaziz.m 
reply-toaziz.m.hossien1@gmail.com
toajunaith@gmail.com
dateThu, Mar 10, 2011 at 1:13 PM
subjectJunaith Aboobaker
mailed-bysapo.pt



Dear....Junaith Aboobaker

I am Aziz M Hossein a legal practitioner in Malaysia with many years of
practice.  I was an attorney to a deceased client of mine, who died in Kuala
Lumpur, Malaysia of a heart related condition in 2001. My reason of sending you
this email is to help secure the funds left behind by my late client before it
is confiscated or declared unserviceable by the bank where this fund valued at
$8.7 million dollars is deposited.

Since you do have the same surname with my late client, I would want to present
you as the legitimate beneficiary with all legal documents required to back the
claim up. The holding bank has issued me a notice to contact the next of kin, or
the account will be confiscated, and so far, all my efforts to get hold of
someone related to this man has proved abortive.

This is my proposal; I am asking for your consent to present you to the bank as
the next-of-kin and beneficiary of my late client, since you have the same last
name, so that the proceeds of this account can be paid to you. Then we can share
the amount on a mutually agreed-upon percentage. I do have a good standing in
Malaysia it is my assurance that this transaction will be successful and that I
will make sure that the transaction is done within the applicable laws to
guarantee full legitimacy.

All I require is your honest cooperation to enable us see this transaction
through. This will be executed under a legitimate arrangement that will protect
you from any breach of the law. However, if this business proposition offends
your moral values, do accept my apology.

Please contact me at once to indicate your interest. Do understand that this
transaction do require utmost confidence and you should keep this mail to
yourself not with standing if you are rejecting the transaction or accepting it.

Note that I reserve the right to reject your acceptance of this proposal if I
have reasons to believe that you may not be honest or discreet as it concerns
this proposal.

Further details will be giving as soon as your interest is indicated.
aziz.m.hossien1@gmail.com
Yours Sincerely,
Aziz M Hossein
Attorney at Law

Thursday, 23 September 2010

126 കി.മീ പ്രണയം


"ഏകനല്ല  ഞാനിന്നീ യാത്രയില്‍ 



കൂടെയുണ്ട് നീ ശബ്ദമായ്,പ്രണയമായ്.."

ഈ രാത്രിയില്‍ ഇത്രയും ദൂരം ഒറ്റയ്ക്ക് പോകാമെന്ന് വെച്ചത് തന്നെ  അങ്ങെത്തുന്നത് വരെ നീ
 ഫോണ്‍ ചെയ്യാമെന്ന് സമ്മതിച്ചത്  കൊണ്ട്  മാത്രമാണ്.
നിന്റെ ശബ്ദം,
നീ തുറന്നു തന്ന പ്രണയം,അതാണിന്ന് എന്റെ ഊര്‍ജ്ജം,സത്യം,എത്രയോ ബാറിന്റെ വാതിലുകള്‍ കണ്മറഞ്ഞു പോകുന്നു .
ദേ,ഒരെണ്ണം ഇപ്പോഴും കടന്നു പോയി ...
ബട്ട്..ഞാന്‍ കടന്നില്ല.നിന്നോട് സംസാരിക്കുന്നതിനേക്കാള്‍ വല്യ ലഹരിയൊന്നും ഒരു ശ്വേത കുസൃതികള്‍ക്കും തരാനാവില്ല പൊന്നേ..

അതി വിശാലമായ എം.സി.റോഡ്‌ ,ഈ നേരമായത് കൊണ്ടാവും അധികം വാഹനങ്ങള്‍ പോലുമില്ല നമ്മളെ ശല്യപ്പെടുത്താന്‍..
എന്തിനാണ് പെണ്ണെ ഇത്രയേറെ എന്നെ പ്രണയിക്കുന്നത്..
നമ്മള്‍ ഒരുമിച്ചു ചിലവഴിച്ച ഈ സുന്ദര സായ്ഹാനം എങ്ങനെ ഞാന്‍ മറക്കും..
ആ കടല്‍തീരവും,സൂര്യാസ്തമനവും ഈ ജീവിതകാലം മുഴുവന്‍ എന്റെ ഓര്‍മ്മയില്‍ കാണും..
അവിടെ എവിടെങ്കിലും  നീ എന്റെ മനസ്സ് കണ്ടോ കൊച്ചേ..
അവനിപ്പോള്‍ എന്റെ കൂടെയില്ല.
അവിടെയെങ്ങാനും കാണുകയാണെങ്കില്‍,മിക്കവാറും നിന്റെ കൂടെ തന്നെ കാണും,ദയവായി എന്റെ അടുത്തേക്കൊന്നു പറഞ്ഞു വിടൂ..
ഒന്നുമല്ലെങ്കിലും മുപ്പത്തിമൂന്നു കൊല്ലം എന്നോടൊത്തു കഴിഞ്ഞതല്ലേ?
അസ്തമനം കാത്തു നമ്മള്‍ നിന്നപ്പോള്‍ എന്റെ മനസ്സിറങ്ങി കടലിലേക്ക്‌ പോയി..
നിന്നോടോപ്പമില്ലെങ്കില്‍ തീര്‍ച്ചയായും അവനവിടെ കാണും,നിന്നോടൊത്തു ചിലവഴിച്ച സുന്ദര നിമിഷങ്ങള്‍ അയവിറക്കി കൊണ്ട് ആ കടല്‍ തീരത്ത് ഒറ്റയ്ക്ക്,പാവം,അവനെ കണ്ടെത്തി എന്റെയടുത്തേക്ക് തിരിച്ചയക്കെടാ ...

 ഇല്ല റോഡ്‌ വിജനം,
അധികം സ്പീഡിലല്ല   ഓടിക്കുന്നത്,വേഗത വെറും അറുപതു  കി.മീ. മാത്രം.
മുന്നില്‍ നടുക്ക് വെളുത്ത വരയുള്ള വെല്‍വെറ്റ് പോലെ കറുകറുത്ത റോഡ്‌ 
രണ്ടു വശങ്ങളിലുള്ള ചുവന്ന റിഫ്ലക്ടറുകളും,നടുക്കുള്ള വെള്ള റിഫ്ലക്ടറുകളും ഒരു പോലെ തിളങ്ങുന്നു,
നിന്റെ കണ്ണുകള്‍ പോലെ..
ശരിക്കും എന്ത് തിളക്കമാണെന്നോ,റിഫ്ല ക്ടെറുടെ കാര്യമല്ല നിന്റെ കണ്ണുകള്‍..
ആ കണ്ണ് മാത്രമായി നിന്റെ പ്രൊഫൈല്‍ കണ്ടാല്‍ ആള്‍ക്കാര്‍ മറ്റു പലതും കരുതും..
എന്ത് കരുതുമെന്നോ?പറയാന്‍ എനിക്ക് മനസ്സില്ല..

ഒരു ആമ്പുലന്‍സ് ചീറി പാഞ്ഞു വരുന്നു..വഴി ഒതുക്കി കൊടുക്കട്ടെ...
ജീവനും കൊണ്ടോടുന്ന ആമ്പുലന്‍സ്,അതെ ആരുടെയോ ജീവനും കൊണ്ട്..
ഞാനും വണ്ടി നിര്‍ത്തട്ടെ,
മൂത്രമൊഴിക്കാന്‍..
നക്ഷത്രങ്ങളോട് രണ്ടു കൊച്ചു വര്‍ത്തമാനം പറയാന്‍..
നിന്നോട് പറഞ്ഞതൊന്നും പോരാഞ്ഞിട്ടല്ല...
അവ അങ്ങോട്ട്‌ വരുമ്പോള്‍ നിന്നെ ഞാനൊരുപാട് പ്രണയിക്കുന്നുണ്ടെന്നു പറയാന്‍ വേണ്ടി രണ്ടു കൊച്ചു വര്‍ത്തമാനം അത്രേയുള്ളൂ..കഴിഞ്ഞു ഞങ്ങള്‍ നീങ്ങി തുടങ്ങി..

ശരിക്കും കറുത്ത വഴി,
പകലത്തെ ചൂടും,തിരക്കും ഒഴിഞ്ഞു വിശ്രമിക്കുകയാവും..
പകല്‍ എത്ര പേര്‍ അഹങ്കാരത്തോടെ ചവിട്ടിമെതിച്ച്‌ കടന്നു പോയ വഴി..
ഇപ്പോള്‍ ആരുമില്ല,
ഞാനും നീയും നമ്മുടെ പ്രണയവും..
അതും പേറി ഇവള്‍ എന്നെയും കൊണ്ടങ്ങനെ പോവുന്നു...
അല്ല സുഖമായ് ഒഴുകുന്നു..

ഇന്നത്തെ ദിവസം സ്വപ്നം പോലെയാടാ,
ഞാന്‍ കണ്ട ഏറ്റവും നല്ല സ്വപ്നം..
വിശ്വാസം തീരെ വരുന്നില്ല..ഇന്ന് മുഴുവന്‍ ഞാന്‍ നിന്റെ കൂടെയായിരുന്നുവെന്ന്..
ഇന്ന് ഞാനെല്ലാത്തിലും പ്രണയം കാണുന്നു..
ഈ കറുത്ത റോഡിലും,
വഴി തിരിച്ചു കാട്ടും റിഫ്ലെക്ടറിലും
ആരുടെയോ ജീവന്‍ പിടിച്ചു കൊണ്ടോടിയ ആമ്പുലന്സിലുമെല്ലാം പ്രണയം..
പ്രണയം മാത്രം..
ഇന്നീ വര്‍ത്തമാനം തടയാന്‍ ഒരു പോലീസുകാരന്‍ പോലും കടന്നു വന്ന വഴികളിലൊന്നും കണ്ടില്ല..
ഉണ്ടായിരുന്നെങ്കില്‍ അയാളെയും ഞാന്‍ പ്രണയിച്ചേനെ..

ഹേയ്,നോക്കിയോടിക്കുകയോന്നും വേണ്ട..
ഇവള്‍ക്കറിയാം വഴികളെല്ലാം,എന്നെയും..
അതുകൊണ്ടാവണം ഒന്നും മിണ്ടാതെ വരുന്നത്..
അല്ലെങ്കില്‍,നമ്മുടെ വര്‍ത്തമാനം കേട്ട് ഇവളും പ്രണയിച്ചു തുടങ്ങി കാണും..

സ്വപ്നമേ,എന്റെ പ്രണയമേ..
ഇതാ വീടെത്തിയിരിക്കുന്നു..126 കി.മീ..കടന്നു പോയത് ഞാനറിഞ്ഞില്ല..മൂന്നു മണിക്കൂറും..
ഗെയ്റ്റ് തുറക്കുന്നുണ്ട്..ഭാര്യ വരുന്നു..
എന്നാല്‍ നീ വെച്ചോ..രാത്രിയില്‍ എസ്.എം.എസ്..മറക്കണ്ട 
നിനക്കും മകള്‍ക്കും ശുഭരാത്രി.. 
-- 

Tuesday, 15 September 2009

ആലപ്പുഴയിലേക്ക് പോങ്ങുവിനോപ്പം

പശു ചത്തു, മോരിലെ പുളിയും പോയി എന്നുപറഞ്ഞപോലെ ചെറായി മീറ്റും കഴിഞ്ഞു വിവാദങ്ങളുമടങ്ങി. ഇനിയും മറ്റൊരു ചെറായി പോസ്റ്റോ എന്നാവും നിങ്ങളുടെ ചിന്ത. നേരത്തെ എഴുതിവച്ചതാണ്. എന്നാല്‍ പല പലകാരണങ്ങള്‍ കൊണ്ട് സമയത്ത് പോസ്റ്റാനായില്ല.


ചെറായിയില്‍ നിന്നും തിരിച്ചപ്പോള്‍ പോങ്ങുവും തോന്ന്യാസിയും കൂടെ കൂടി. തോന്ന്യനെ പറവൂറ് സ്റ്റാന്റില്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനാണെങ്കില്‍ തന്നെ എറണാകുളം സൌത്തില്‍ ഇറക്കിയേക്കൂവെന്ന് പൊങ്ങ്സും. ഒറ്റയ്ക്ക് പൊകാനുള്ള മടി കൊണ്ടാവും പൊങ്ങു തോന്ന്യനെ വിളിച്ചു

“എടാ നീ എന്റെ കൂടെ എറണാകുളം വരെ വാ,നമ്മുക്ക് മിണ്ടിയും പറഞ്ഞും പോകാം,അവിടുന്ന് നിനക്ക് ബസ്‌ കിട്ടുമല്ലോ.. “

തോന്ന്യന്‍ രൂക്ഷമായ്‌ പോങ്ങുനെ ഒന്ന് നോക്കി.

“എനിക്ക് സാമ്പത്തിക ലാഭം ഇവിടുന്നു പോകുന്നതാ പൊങ്ങേട്ടാ.. “

തോന്ന്യന്‍ ചാടി ഇറങ്ങി. സഹതാപത്തോടെ എന്നെയൊന്നു നോക്കി.

“അപ്പോള്‍ എല്ലാം പറഞ്ഞ പോലെ.. പിന്നെ കാണാം..ബായ്‌..“

ആ സഹതാപ നോട്ടത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലായില്ലയെന്നു പറയട്ടെ. ഞാന്‍ പശ്ചാത്തപിക്കുന്നു.

“അതേ പൊങ്ങ്സേ, 'ല' പോയത് കൊണ്ട് വിഷമമുണ്ടോ? “ - ഞാന്‍ ചോദിച്ചു.

'ല'തിരിച്ചു വന്നല്ലോ ജുനൈദേ. ഇന്നലെ. 28 ആം പക്കം.“

“ഒരു ദിവസം“ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല. 28 ന്റെ അന്ന് തന്നെ വന്നു അല്ലേ“ ?!

''വന്നത് 'ല' തന്നെയല്ലേ?''
.......

“ഇതേതാ ജുനൈദെ സിഡി“.

“നമ്മുടെ ഈണം സിഡിയാ “

“നന്നായി.. അതിടണ്ട. വേറെയൊന്നുമില്ലെ?.. നല്ല തട്ട് പൊളിപ്പന്‍ പാട്ടുകള്‍..ഒരു മൂട് വരട്ടെ.. “

“പിന്നെന്താ കന്തസ്വാമിയിലെ പാട്ടുണ്ട്.. “

“എന്നാല്‍ പിന്നെ അത് മതി “

പാട്ട് തുടങ്ങി. അത് പോങ്ങുന്റെ മൊബൈലില്‍ നിന്നാണ്...

"എന്റെ പെണ്ണേ ഞങ്ങള്‍ ദേ ഇറങ്ങി, ഒരു സുഹൃത്തിന്റെ കാറില്‍.. അവനെന്നെ റയില്‍് വേ സ്റ്റേഷനില്‍് വിടും. ട്രെയിന്‍ അഞ്ചു മണിക്കല്ലേ..പിന്നെ ബൈക്ക് എടുത്തിട്ട് എങ്ങനെ ആയാലും പത്തര പതിനൊന്നാകുമ്പോള്‍ എത്തും.. എന്റെ മോളൂ നിന്നെ എത്രയും പെട്ടന്ന് കാണണമെന്നല്ലെ എന്റെയും ആഗ്രഹം. സത്യമായും ഒരു തുള്ളി കുടിച്ചിട്ടില്ല..നിന്റെ അമ്മയാണേ സത്യം"

“ആരോടാ പൊങ്ങ്സേ ഇത്ര പ്രണയത്തോടെ.."

“നമ്മുടെ വാമഭാഗമ ചേട്ടാ.."

“ അല്ല ചേട്ടാന്നോ,എന്നെയോ..പൊന്നു മച്ചാ 1977 അല്ലെ..ഞാനും ആ മേയ്ടാ.. ഈ എന്നെ ചേട്ടാന്നു വിളിച്ചാലൊന്നും പ്രായം കുറയത്തില്ല മോനെ.. അല്ല പൊങ്ങ്സേ എറണാകുളത്തു നിന്നും ട്രെയിന്‍ കേറി തിരുവനന്തപുരത്ത് എപ്പോള്‍ ചെല്ലാനാ ..ഒരു കാര്യം ചെയ്യ്‌ ഞങ്ങള്‍ ആലപ്പുഴ വഴിയാ.. അവിടുന്ന് ബസ്സില്‍ പോയാല്‍ മൂന്നു മണിക്കൂറു കൊണ്ട് തിരുവനന്തപുരത്തെത്തും. ഇപ്പോള്‍ നാലര,എങ്ങനായാലും അഞ്ചര ആകുമ്പോള്‍ നമ്മള്‍ ആലപ്പുഴയെത്തും. ആറു മണിക്ക് ബസ്‌ കിട്ടിയാലും ഒന്‍പതു കഴിയുമ്പോള്‍ തിരുവനന്തപുരം."

“അത് ശരിയാകത്തില്ല ജുനൈദെ,എന്റെ കൂടെ ധനേഷും വരാമെന്ന് പറഞ്ഞിട്ടുണ്ട്, അവന്‍ ആരെയോ കാണാന്‍ പോയിരിക്കുവാ,നേരെ സ്റ്റേഷനില്‍് ഏത്താമെന്നാ പറഞ്ഞത്.. “

“അത് ധനേഷിനെ വിളിച്ചു പറഞ്ഞാല്‍ പോരെ.. പ്രിയതമയെ നേരത്തെ കാണണമെങ്കില്‍ മതി.."

“അതല്ല ജുനൈദെ.. ‘

“എന്നതാ പോങ്ങൂസെ ഒരു ഉരുണ്ടു കളി വേറെയെന്തെങ്കിലും ചുറ്റിക്കളി പ്ലാന്‍ ചെയ്തിട്ടുണ്ടോ? അങ്ങനാണെങ്കില്‍ ഇപ്പോള്‍ ഇറങ്ങിക്കോ..ദേ സൌത്ത് ഇപ്പോള്‍ എത്തും.. “

പിന്നെയും പാട്ട്..പോങ്ങുവിന്റെ ഫോണ്‍

"പറയെടീ തങ്കക്കുടമേ.. സത്യമായും ഇന്നൊരു തുള്ളി തൊട്ടിട്ടില്ലാ.. നീയാണേ സത്യം.. ഇന്നലെ കുറച്ച്.. അതെയതെ കുറച്ച് ഓവര്‍.. പരിപാടി ഗംഭീരമാരുന്നു.. എല്ലാരും ഉണ്ടാരുന്നു.. രാവിലെയായിട്ടും തലയ്ക്കകത്തെ പിരുപിരുപ്പ് മാറിയിരുന്നില്ല. പരിചയപ്പെടുത്തി തുടങ്ങി.. എനിക്കറിയത്തില്ല മൈക്ക് പിടിച്ചു നിന്നതെ ഓര്‍മ്മയുള്ളൂ . വായില്‍ വന്നതെന്തോക്കെയോ പറഞ്ഞു.. അതിനുശേഷം ഒറ്റ പെണ്ണുങ്ങളെന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല... “

പോങ്ങു തലചെരിച്ചെന്നോട് ചോദിച്ചു

“ജുനൈദെ കുഴപ്പമായാരുന്നോ? പെണ്ണുങ്ങളൊന്നും വേണ്ടത്ര ശുഷ്കാന്തി കാണിക്കാത്തതെന്ത്? “

“ മച്ചാ ഒരു കുഴപ്പവുമില്ലാരുന്നു.. അല്ലെങ്കില്‍ തന്നെ പട്ടാപ്പകല്‍ ഒരുവിധപ്പെട്ട പെണ്ണുങ്ങളൊന്നും അത്ര ശുഷ്കാന്തിയൊന്നും കാണിക്കില്ലെന്നേ” ഞാന്‍ മറുപടി കൊടുത്തു സമാധാനിപ്പിച്ചു

“ദേ... ജുനൈദ് പറഞ്ഞു കുഴപ്പമില്ലാരുന്നെന്ന്.. എന്നാലും പറയാതെ വയ്യെന്റെ പാല്‍ക്കട്ടി..നിന്റെ ശുഷ്കാന്തിയാ..ശുഷ്കാന്തി. വാക്ക്. ഇനിമേല്‍ ശുഷ്കിച്ച കാന്തിയുള്ളവളുമാര്‍ പങ്കെടുക്കുന്ന ഒരു മീറ്റിനും പോങ്ങുവില്ല. എനിക്ക് നിന്റെ മീറ്റ് മതി..ച്ചെ.. ശുഷ്കാന്തി മതി. എന്താ? മനു ഉണ്ടായിരുന്നോന്നോ? നീ എന്തിനാ മനൂന്റെ കാര്യം മാത്രം ചോദിക്കുന്നത്? ഞാന്‍ പരദൂഷണം പറയില്ലെന്ന് നിനക്കറിയാമല്ലോ.. നീ കരുതുന്ന പോലൊന്നുമല്ലെടീ.. അയാള്‍ 52 വയസ്സുകഴിഞ്ഞ ഒരു കിളവനാ. ആ ഫോട്ടോയില്‍ കാണുന്ന പോലൊന്നുമല്ല മൊത്തം ഡൈയ്യാ... സത്യം..നിനക്കെന്നെ വിശ്വാസമില്ലേ..സത്യമായിട്ടും അയാള് റേഡിയോ 'മാങ്ങ'യില്‍ കിട്ടി തലേന്നേ പോയി''

പോങ്ങു തുടരുകയാണ്. ഞാന്‍ ചോദിച്ചു.

“മച്ചാ സൌത്തിലിറങ്ങുന്നൊ?അതോ ഞങ്ങടെ കൂടെ വരുന്നോ? ഇപ്പോള്‍ പറയണം.. “

പോങ്ങു പിന്നേം തുടരുകയാണ്. !!

“ എന്റെ കരിമ്പിന്‍ കഷണമേ നീ പിന്നെ വിളിക്കൂ... ഇല്ല. ഞാന്‍ ഓഫ് ചെയ്യില്ല.“

“ പൊങ്ങൂ സത്യം പറഞ്ഞോ അതാരാരുന്നു.. പെണ്ണുമ്പിള്ളയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.. “

“ എന്റെ ചന്ദനക്കുടമേ.. സോറി ജുനൈദേ, എന്നെ ആലപ്പുഴയില്‍ വിട്ടാല്‍ മതി പെട്ടെന്ന് വീട്ടിലെത്താമല്ലോ”

“ അതവിടെ നിക്കട്ടെ ഫോണിലാരായിരുന്നു? വല്ല ആരാധികയും മറ്റും? “

“ ആരാധിക തന്നെ. നമ്മുടെ മനുജിയുടെ ആരാധികയാണെന്നുമാത്രം. അയാളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചുവിളിച്ചു തുടങ്ങിയതാ..ഇപ്പോള്‍ ഇവിടെ വരെയെത്തി.”

“ എന്നിട്ടാണോ മനുഷ്യാ.. ആ പാവം മനുവിനിട്ട് പണി കൊടുത്തത്.. ആ നല്ല മനുഷ്യന്‍ എന്ത് പാപം ചെയ്തു.. “

“ഇതൊന്നും പാപമല്ല ജുനൈദെ, അങ്ങേരുടെ കഞ്ഞിയില്‍ ഞാന്‍ പൂഴി വിതറിയോ? പുള്ളിക്കാരന്റെ നിലനില്പിനെ ബാധിക്കുന്നവിധമൊരു നുണയും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ,അദ്ദേഹത്തിന്റെ ധാരാളം ആരാധികപ്പെണ്‍കൊടികളിലൊന്നിനെ ഞാന്‍ അടിച്ചു മാറ്റുന്നു. അത് തെറ്റല്ല.. എഴുതിയും മറ്റും എനിക്കാരാധികമാരെ ഉണ്ടാക്കാനാവുമോ? ഈ ജന്മത്തിലേതായാലും മനുജിയുടെ നമ്പര്‍ ഞാനവള്‍ക്ക് കൊടുക്കില്ല.“

"അപ്പോള്‍ ആലപ്പുഴയിലോട്ടു ചലോ അല്ലെ. എങ്കില്‍ ഒരു കാപ്പി കുടിച്ചിട്ടിനി പ്രയാണ്‍്സ്..."
ഞങ്ങള്‍ കാപ്പികുടിച്ചു.

"ഒരു മിനിറ്റ്‌..."

പൊങ്ങു കടക്കാരനോടെന്തോ ചോദിച്ചു..

കടക്കാരന്‍ 'S' കത്തി കണ്ട കൊല്ലനെ പോലെ ദേഷ്യത്തോടെ പൊങ്ങ്സിനെ നോക്കുന്നത് കണ്ടു,ദൈവമേ തല്ലു കിട്ടുമോ?

''പൊങ്ങ്സേ ഓടിപ്പോരെ''

ഞാന്‍ വിളിച്ചോണ്ട് പോരുന്നു..

''എന്നതാ മച്ചാ അയാളോട് ചോദിച്ചത്,അയാളിപ്പോള്‍ തല്ലി കൊന്നേനെയല്ലോ''..

''അതെ ജുനൈദെ, ഒരു കൂതറ സ്വഭാവം എനിക്കുണ്ട്''..

അപ്പോള്‍ ഇത്രയും നേരം കണ്ടതൊന്നുമല്ലാത്ത വേറെന്തു കൂതറ സ്വഭാവമാ മച്ചമ്പി..

''ആരോടും പറയാന്‍ കൊള്ളത്തില്ല.''

അപ്പോള്‍ അയാളോട് എന്തോ വൃത്തികേടാ ചോദിച്ചതല്ലേ..

''അല്ല ഒരു സാധനം,അത് ഈ സ്റ്റാന്‍്ടേര്‍്ട് കടയിലൊന്നും കിട്ടത്തില്ലായെന്നു ഞാന്‍ഓര്‍ക്കേണ്ടാതാരുന്നു..വാ നമ്മുക്ക് പോയേക്കാം.''

''അപ്പോള്‍ സാധനം?''

''അത് കിട്ടുന്ന കട കാണുമ്പോള്‍ ഞാന്‍ പറയാം''

ഓക്കേ പോയേക്കാം.

“ജുനൈദേ,താനൊരു പാട്ടിട്ടെ.. “

പാട്ട് തുടങ്ങി.. പൊങ്ങ്സ് ഒന്നും മിണ്ടുന്നില്ലാ.. വളരെ ഭക്തിയോടെ സിഡി പ്ലെയറും നോക്കി ഇരിക്കുന്നു.പിന്നെയും ഫോണ്‍ ബെല്‍. പൊങ്ങ്സ് ഫോണ്‍ കട്ട് ചെയ്തു!!

“ എന്നാ മച്ചാ ഫോണ്‍ എടുക്കാഞ്ഞത്.." - ഞാന്‍ ചോദിച്ചു.

“അല്ല പ്രാര്‍ത്ഥന കഴിയട്ടെ“

“പ്രാര്‍ത്ഥനയോ?!!!“

“അല്ല...അറബിയിലെന്തോ പറയുന്നു.. “

“എവിടെ?“

“എടാ ഉവ്വേ... ഈ കേക്കുന്നത്‌.. “

ഞാനും ശ്രദ്ധിച്ചു

‘മയില്‍സ്വാമി,കുയില്‍സ്വാമി,കൂ ഴെ,സുണ്ടലെ,വെര്‍ക്കടലെ,വത്തക്കറി,വടുമാങ്ങ,സുട്ടവാഴ,സുട്ടകഞ്ഞി,മക്കാചോളം,നീര്‍്മോര്,ബാറ്ററിതണ്ണി,ഇളനീര്‍,എരാതോക്ക്‌,ഉപ്പുകണ്ടം,പഴേസോര്‍,ഡിഗ്രികാപ്പി,ഇഞ്ചിമര്‍പ്പ,കടലമുട്ടായി,കമരുകട്ടെ,വെള്ളരിക്ക,എളന്തപ്പളം,കുച്ചിഐസ്,ഗോളിസോഡ,മുറുക്ക്‌,പഞ്ചിമുട്ടായി,കരുമ്പ്സാര്‍,മുളകാബജി,എള്ളുവടൈ,പോരിയുരുണ്ടൈ,ജിഗ്രിതണ്ട്,ജീരാത്തണ്ണി,ജഫ്മുട്ടായി,കീരവടൈ,കിര്ണ്ണിപ്പഴം,അവിച്ചുമുട്ടൈ,ഹാഫ്‌ബോയില്‍,പൊത്തപാപഴം,പള്ളിമുട്ടായ്‌,പുണ്ണാക്ക്.... ഇതെല്ലാം ഡ്യൂപ്പ്,പിസ്സാ താന്‍ ടോപ്‌.. ‘

“ഹ ഹ ഹ പൊന്നെ പൊങ്ങ്സേ ഇത് പ്രാര്‍ത്ഥനയൊന്നുമല്ല കന്തസ്വാമിയിലെ പാട്ടല്ലേ.. “

“ജുനൈദെ ശരിക്കും ഞാന്‍ കരുതി നിങ്ങടെ എന്തോ പ്രാര്‍ത്ഥനയാണെന്ന്.. ഞാന്‍ സ്വല്‍പ്പം ചമ്മി കേട്ടോ.. “

പൊടുന്നനെ പൊങ്ങു ഒരലര്‍ച്ച..

"അയ്യോ കട കഴിഞ്ഞു പോയ്‌"

"അടുത്ത കടയില്‍ നിര്‍ത്താം"

"നിര്‍ത്ത്‌,നിര്‍ത്ത്‌"

പൊങ്ങ്സ് ചാടിയിറങ്ങി..

അവിടെ കടപോലെന്തോ..

പക്ഷെ പോയതിനേക്കാള്‍ വേഗത്തില്‍ പൊങ്ങ്സ് തിരിച്ചെത്തി..

"എന്നതാ മച്ചാ കിട്ടിയില്ലേ കൂതറ സാധനം,എന്നതാ അതിന്റെ പേര്?"

"അത് ചൈ"£%^"

"എന്നത് ചൈനയോ?"

അതാ ഞാന്‍ പറഞ്ഞത് പുറത്തു പറയാന്‍ കൊള്ളത്തില്ലെന്നു...

എനിക്ക് മനസ്സിലായില്ല ഭായ്..

ചെവിയിങ്ങു താ "കൈന്‍%£$%^"

എനിക്കൊന്നും മനസ്സിലായില്ല

"എന്നതാ പൊങ്ങ്സേ കെന്യയോ?നിങ്ങള് ചുമ്മാ രാജ്യത്തിന്റെ പേര് പറഞ്ഞു കളിക്കാതെ കാര്യം പറ എന്നാലെ അടുത്ത കടയില്‍ നിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കൂ"

"ഇതുവരെ മനസ്സിലായില്ലേ ജുനൈദെ നിങ്ങള്ക്ക്,നാണമില്ലല്ലോ കേരളത്തില്‍ ജീവിക്കാന്‍,അതാണ് ചൈനീ കൈനീ ...അത് ചുമ്മാ ഇങ്ങനെ ചിറീടെ ഇടയിലൊക്കെ വെച്ച് തുളയിടുന്ന ഒരു സാധനം"

"ഓക്കേ അടുത്ത കടയിലുണ്ടോന്നു നോക്കാം"

(കോപ്പ് നോക്കും,ഇനി ആലപ്പുഴയിലെ സ്റ്റോപ്പുള്ളൂ)

* * *
പോങ്ങുവിന്റെ ഫോണ്‍ മണി പിന്നെയും... മുഖത്ത് കടുത്ത നീരസവും സ്വരത്തില്‍ മുടിഞ്ഞ പഞ്ചാരയും കലര്‍ത്തി പോങ്ങു പറഞ്ഞു -

"അതെ ഞാന്‍ സുഹൃത്തിന്റെ കൂടെ, ആലപ്പുഴ വരെ അവരുണ്ട്, അവിടുന്ന് ബസ്സിലങ്ങു വരാം,അതാകുമ്പോള്‍ പെട്ടന്നങ്ങ് എത്താമല്ലോ.. സത്യാടാ..നിന്നെ കാണാഞ്ഞിട്ടു മനസ്സമാധാനമില്ല.. എന്റെ പൊന്നെ..ഒരു തുള്ളി തൊട്ടിട്ടില്ല... വെക്കട്ടെ..ഇടയ്ക്കു ഞാന്‍ വിളിക്കാം..അതെ ഒന്‍പതരയോടെ എത്തും.. നീ പരിഭ്രമിക്കണ്ട..കമ്പനികള്‍ ആരുമില്ല..ഒറ്റയ്ക്ക്, ഒറ്റക്കാ വരുന്നത്..ശരി വെക്കട്ടെ.."

പോങ്ങു എന്നോടായി പറഞ്ഞു.

“ ശ്രീമതിയാ.. “

“മനസ്സിലായ്‌ പൊങ്ങ്സേ,മനസ്സിലായ്‌.. “

“അതെന്താ ജുനൈദെ.. ?!!! “

“അല്ല പെട്ടന്ന് ഫോണ്‍ വെച്ചപ്പോള്‍ മനസ്സിലായ്‌..“

“ ജുനൈദെ,എനിക്കാണെങ്കില്‍ ഈ സ്ത്രീ ജനങ്ങളോട് കമ്പനി അടിക്കാനൊക്കെ ഭയങ്കര ആഗ്രഹവും അവേശവുമൊക്കെയാ.. പക്ഷെ എന്താണോ,നമ്മളീ കുളപ്പുറത്ത് ഭീമന്‍ കണക്കെ ഇരിക്കുന്നതുകൊണ്ടാവും ഒറ്റയെണ്ണം പോലും യാതൊരു താല്പര്യവും കാണിക്കുന്നില്ല,ഇടയ്ക്കു എനിക്ക് ഭയങ്കര വൈക്ലബ്യവും ”

“അതെന്തിനാ ഭായ്,ചുമ്മാ മുട്ടണ്ടേ.. “

“ മുട്ടലിനൊന്നും കുറവില്ല. പക്ഷേ ഒരുത്തിയും തുറക്കുന്നില്ല. പിന്നെ കുറേ നുണകള്‍ അടിച്ചുവിട്ട് ഒന്നിനെ വളച്ചെടുത്തപ്പോള്‍ അതിന്റെ പിന്നാലെ ആ മാലോത്തുമുണ്ട്. നമ്മുടെ മുരളീകൃഷ്ണയേ.. ഫുള്‍ ടൈം അവന്‍ ഓര്‍ക്കൂട്ടില്‍ അവള്‍ക്കിട്ട് സ്ക്രാപ്പുന്നു. നമുക്ക് സഹിക്കുമോ? ഈ മീറ്റില്‍ അവന്‍ പങ്കെടുക്കുന്നുവെന്നറിഞ്ഞതുകൊണ്ടാണ് ഞാനും ഇവിടെ വരാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി അവനെകണ്ടപാടെ അവന്റെ കഴുത്തിനുപിടിച്ച് ഞാനങ്ങ് പരിചയപ്പെട്ടു. മാലോത്തിന്റെ തുറിച്ച കണ്ണുകളില്‍ നോക്കി അവളുടെ ഓര്‍ക്കൂട്ട് ഐ.ഡി അവന്റെ ചെവിയില്‍ ഞാന്‍ പറഞ്ഞു. കാര്യം മനസ്സിലായ അവന്‍ മേലില്‍ അവളെ പെങ്ങളായേ കാണുവെന്ന് പറഞ്ഞു. പാവം. വിരണ്ടുപോയി.”

വീണ്ടും പോങ്ങുവിന്റെ ഫോണ്‍ ചിലച്ചു. ആട്ടിന്‍ ചോര കണ്ട ചെന്നായെ പോലെ പോങ്ങു ഫോണ്‍ ചാടിയെടുത്തു..

“മോളേ പറഞ്ഞോളൂ / ഇല്ല കുഴപ്പമില്ല. /എന്താ ഇത്രയും നേരം ഫോണ്‍ ഓഫ്‌ ആരുന്നല്ലോ?/ ഓര്‍ക്കുട്ട് അക്കൗണ്ട്‌ കളയാന്‍ പോകുവാണെന്നോ?! / പാട്ടുപുരയ്ക്കലമ്മേ... കണവന്‍ പിടികൂടിയോ? !!! / അതെന്തിനാ? / ഭര്‍ത്താവ് പോവും വരെ ഈ നമ്പര്‍ ഓഫ് ആയിരിക്കുമെന്നോ? ഓര്‍ക്കൂട്ടും ഫോ‍ണുമില്ലാതെ എങ്ങനെ നമ്മുടെ പ്രണയം പുഷ്പിക്കും പെണ്ണേ?/ ആയിക്കൊട്ടെ / ഇപ്പോള്‍ പറ്റില്ല. അടുത്ത് സ്നേഹിതരുണ്ട് / മനുജി അല്ല. ഇത് ജുനൈദ്. നിനക്കറിയില്ല. / മാലോത്തോ?ആ.. അവനും ഉണ്ടായിരുന്നു. ഒരു പീക്കിരിപ്പയ്യന്‍. നമ്മള്‍ ഓര്‍ക്കൂട്ടില്‍ കാണുന്ന ഫോട്ടോ പോലെയൊന്നുമല്ല. നേരില്‍ കണ്ടാല്‍ ആറുബോറാ. ഉയരവുമില്ല. വണ്ണവുമില്ല. നിനക്ക് വിശ്വാസമില്ലേ ജുനൈദിനോട് ചോദിയ്ക്ക് .. അല്ലെങ്കില്‍ അത് വേണ്ട. സത്യത്തില്‍ രണ്ട് പയറുമണി ചേരുന്ന വലിപ്പമേ മാലോത്തിനുള്ളു. ഒരു പയറു മണിയുടെ പുറത്തു തല വെച്ചാല്‍ എങ്ങനിരിക്കും,അതാണവന്‍്.പോരാന്‍ നേരം അവനെന്നെ ഒന്നാശ്ലേഷിച്ചു. കുറ്റം പറയുകയല്ല. ഒരു ഗുമ്മും കിട്ടില്ല. അശ്ലേഷിച്ചൂന്ന തോന്നല്‍ പോലുമുണ്ടാവില്ല. ഒരുമാതിരി ഉണക്കച്ചോറ് വാരിയെടുത്തപോലെ ഒരു മൊരിമൊരിപ്പ്. പിന്നെ, ഒരു ഗുണമുള്ളത് അവന് അമ്മേം പെങ്ങളേം തിരിച്ചറിയാമെന്നുള്ളതാ... നിന്നെ സ്വന്തം സഹോദരിയെപ്പോലെയാ അവന്‍ കാണുന്നതെന്ന്. / സത്യം / ഇപ്പോള്‍ എന്റെ കൂടെ ജുനൈദ് ഉള്ളതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. നാളെ അവന്‍ ഇതുവല്ലതും പോസ്റ്റാക്കിയാലോ. വിശ്വസിക്കാന്‍ പറ്റില്ലേ. ശരി / ഇനി കണവന്‍ തിരിച്ചു പോയിട്ട് വിളിക്കൂ.. /


വൈകിട്ട് 5.45-ന് ആലപ്പുഴയില്‍ ഞാന്‍ പോങ്ങുവിനെ ഇറക്കി.

“ഇടയ്ക്കു ഫോണ്‍ ശല്യം കാരണം നമുക്ക്‌ ശരിക്കും സംസാരിക്കാന്‍ പറ്റിയില്ല,സാരമില്ല സമയം കിട്ടുമ്പോള്‍ തിരുവനന്തപുരത്തേക്ക് ഇറങ്ങണം.. “

“ശരിക്കെന്നല്ല , നമുക്ക് സംസാരിക്കാനേ അവസരം കിട്ടിയില്ലല്ലോ പൊങ്ങൂ . തീര്‍ച്ചയായിട്ടും അങ്ങോട്ട് വരാം പൊങ്ങ്സേ.. അവിടെ വച്ച് നമുക്ക് സംസാരിക്കാം. ചെന്നാലുടനെ വിളിക്കണം.. ഓക്കേ..“

“ ഓക്കെ”

"മച്ചാ ചൈനയും കെന്യയും ഒക്കെ സ്റ്റാന്റില്‍ കാണും,മറ്റു പലരും..
വൈക്ലബ്യം കുറച്ച് കയ്യിലിരുന്നോട്ടെ"

"അപ്പോള്‍ ശരി ജുനൈദെ വളരെ സന്തോഷം"

****************************** **************

ആറു മണിക്ക് ബസ്‌ കയറിയ ശ്രീ പൊങ്ങ്സിന്റെ, “ഇപ്പോള്‍ വീട്ടിലെത്തിയതെയുള്ളൂ ജുനൈദെ,സമയം ഇത്രയും വൈകിയ സ്ഥിതിക്ക്‌ നാളെ വിളിക്കാം,എന്നുള്ള മെസ്സേജ് എനിക്ക് കിട്ടിയത്‌ രാത്രി 12.30 നു..!!! “

സര്‍.പൊങ്ങ്സ്..ഒന്‍പതു മണിക്ക് അല്ലെങ്കില്‍ മാക്സിമം പത്തു മണിക്ക് എത്തേണ്ട താങ്കള്‍ ഇടക്കുള്ള രണ്ടര മണിക്കൂര്‍ എവിടെയായിരുന്നു? സത്യം പറയുന്നതാണ് താങ്കള്‍ക്കു നല്ലത്.. അല്ലെങ്കില്‍ കൂതറ തിരുമേനിയെ കൊണ്ട് തിരുത്തി എഴുതിക്കുന്നതാണ്.. ജാഗ്രതൈ..

Sunday, 2 August 2009

വാഴക്കോടനും മൈലാഞ്ചിയും..

വെള്ളിയാഴ്ച മെയില്‍ ഓപണ്‍ ചെയ്തപ്പോള്‍ നൂറു നൂറ്റമ്പതു മെയിലുകള്‍
വാഴ,വാഴക്കോടന്‍,വാഴക്ക,വാഴക്കൂമ്പ്‌,വാഴയില,വാഴപ്പോള,വാഴപ്പിണ്ടി...എന്ന് വേണ്ട വാഴ ചേര്‍ത്ത് എത്ര വാക്കുണ്ടോ അതില്‍ നിന്നെല്ലാം മെയിലുകള്‍.
കാണുക ശനിയാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 11.30 നു ഏഷ്യാനെറ്റില്‍ മൈലാഞ്ചി.

ഇതിപ്പോ രാത്രീല്‍ ആരുടെ മൈലാന്ചിയിടീലാണോ?
അടുത്ത വരി, വാഴക്കോടന്‍ പാടുന്നു..

റബ്ബേ കുഞ്ഞീവിയെങ്ങാനും അറിഞ്ഞാല്‍?ഓര്‍ക്കാന്‍ കൂടി വയ്യ.വാഴക്കോട്കാര് മുഴുവനും ഇളകും.

വെളിക്കിറങ്ങുമ്പോള്‍ പോലും പാടുകയില്ലെന്ന് നാട്ടുകാരുടെ മുന്‍പില്‍ വെച്ച് സത്യം ചെയ്തതൊക്കെ പഹയന്‍ മറന്നോ?ഇനിയെന്തെല്ലാമൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത്?.

വെള്ളിയാഴ്ച്ച രാത്രി ഉറങ്ങാന്‍ പറ്റിയില്ല.വാഴക്കൊടന്റെ സ്ഥിതി എന്താകുമോ?
ഞായറാഴ്ച്ച ചെറായി മീറ്റിനു വരുന്നുവെന്ന് ഹരീഷ് പറയുകയും ചെയ്തു.ചെറായിയില്‍ നിന്നും തിരിച്ചിനി വാഴക്കോട്ടെക്കല്ലാരിക്കുമോ?അതോ വടക്കഞ്ചേരിയില്‍ തങ്ങുമോ?അതുമല്ല തിരിച്ചു അക്ബര്‍ ട്രാവല്‍സിലെക്കാണോ മടക്കം.ഒരു നല്ല സുഹൃത്തിനെ നഷ്ടമാകുമോ?ഹൃദയം പിടക്കുന്നു.

മില്‍മ കവര്‍ ടാറിട്ട റോഡില്‍ വീണ പൊട്ടിയത് പോലെ നേരം വെളുത്തു,ഒന്നിനുമൊരു ഉല്സാഹമില്ല,എന്റെ വാഴക്കെന്തെന്കിലും സംഭവിക്കുമോ?

രാത്രി 11.30.വീട്ടിലെല്ലാവരും ഉറക്കം തുടങ്ങിയിരിക്കുന്നു.പിറ്റേന്ന് ചെറായിയില്‍ പോകേണ്ടതാണ്,വെളുപ്പിന് അഞ്ചു മണിക്ക്‌ എണീക്കണം.എന്നാലും മൈലാഞ്ചി കണ്ടിട്ടേ ഉറങ്ങുന്നുള്ളൂ..എന്തോരം മെയില്‍ അയച്ചു പഹയന്‍ കഷ്ടപെട്ടതാ..

ഈ വാഴക്കോടന്‍ എങ്ങനിരിക്കും,പാട്ട് കണക്കാരിക്കും,കുഞ്ഞീവി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. പണ്ടൊരിക്കല്‍ ഇവന്‍ പാടീട്ടു വാഴക്കോട് മുഴുവന്‍ ഒരു മാസം പാലും ഇറച്ചിയും കിട്ടാനില്ലാരുന്നെന്നു, ഒള്ള കന്നുകാലികള്‍ മുഴുവന്‍ ഓടി രക്ഷപെട്ടു കളഞ്ഞത്രെ...അപ്പോള്‍ പിന്നെ അത് കണക്കാക്കണ്ട..പോഴത്തരങ്ങളില്‍ പതിപ്പിച്ചിരിക്കുന്ന പോലെ വല്യ പുലിയാരിക്കുമോ?സ്റ്റേജില്‍ കയറി പോഴത്തരങ്ങളാരിക്കുമോ കാണിക്കാന്‍ പോകുന്നത്..

11.40 മൈലാഞ്ചിയുടെ പൊടി പോലുമില്ല.ഏഷ്യാനെറ്റുകാരു പരിപാടി ക്യാന്‍സല്‍ ആക്കിയോ?11.45....

ഏഷ്യാനെറ്റില്‍ അടുത്ത പരിപാടി ഡെസ്സേര്‍ട്ട് വിഷന്‍ അവതരിപ്പിക്കുന്ന മൈലാഞ്ചി..
അപ്പോള്‍ സംഗതി ഉണ്ട്..വാഴക്കോടുകാരുടെ ഒരു യോഗം,അവിടിപ്പോള്‍ കരണ്ടു കട്ട് ആരിക്കുമോ?അതോ അവിടെ കരണ്ട് വന്നിട്ടുണ്ടോ?
അവതാരക സ്റ്റേജില് കയറുന്നു..
വേരറ്റു പോകുന്ന മാപ്പിള പാട്ടിന്റെ ഉന്നമനത്തിനായി പ്രവാസികള്‍ക്കിടയില്‍ നിന്നും മാപ്പിള പാട്ടിലെ പുലികളെ കണ്ടെത്തുന്ന മൈലാഞ്ചിയിലേക്ക് എല്ലാവര്ക്കും സ്വാഗതം..
നമ്മുക്ക് ജഡ്ജസ്സിനെ പരിചയപ്പെടാം
ജഡ്ജ് നമ്പര്‍ ഒന്ന്-ശ്രീ അഷ്‌റഫ്‌ പുളിക്കല്‍.മാപ്പിള പാട്ടിന്റെ മണി മുത്ത്‌ ശ്രീ വി.എം.കുട്ടിയുടെ മകന്‍.
ജഡ്ജ് നമ്പര്‍ രണ്ട്-ശ്രീ ബാപ്പുജി.
ഭാഗ്യം രണ്ട് പേരെ ഉള്ളൂ..അപ്പോള്‍ കുഞ്ഞീവിത്ത ഇല്ല.
അപ്പോള്‍ തല്‍ക്കാലം വാഴക്കൊട്ടുകാര്‍ അറിയാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല..
നമ്മുക്ക് നമ്മുടെ ആദ്യത്തെ കണ്ടസ്റ്റ്ന്റിനെ വിളിക്കാം..
സ്വാഗതം ചെയ്യൂ നമ്മുടെ അഷ്‌റഫ്‌..
അഷ്‌റഫ്‌ എവിടെയാണ് വക്ക് ചെയ്യുന്നത്..
ഞാനിവിടെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാ
ശരി ഏതു പാട്ടാണ് അഷ്‌റഫ്‌ പാടുന്നത്..
അമ്പിയാ മുറ്സലുകള്‍..
ശരി തുടങ്ങിക്കോ..

അമ്പിയാ മുറ്സലുകള്‍
താമസിക്കും കൊട്ടാരത്തില്‍..
ശരി അഷ്‌റഫ്‌ നമ്മുക്ക്‌ ജഡ്ജസ്സിനോട് ചോദിക്കാം..
ബാപ്പുജി:അഷ്രഫെ ഒത്തിരി തെറ്റുകള്‍ വന്നല്ലോ..ഇങ്ങനാണോ പാടുന്നത്..
ഇത്ര എളുപ്പമുള്ള പാട്ടല്ലേ കാണാതൊക്കെ പഠിക്കണ്ടേ..
ആദിയോതിയല്ല
ആദി ജ്യോതി..
പിന്നെ ഈ പാട്ടിന്റെ അവസാനമൊന്നുമില്ലേ..
അമ്പിയാ മുറ്സലുകള്‍ കഴിഞ്ഞുള്ള പല്ലവിയും കളഞ്ഞു അനു പല്ലവി പാടിയുമില്ല..കണ്‍സ്ട്രക്ഷന്‍ പണിക്കിടയില്‍ പാടിയൊക്കെ പഠിക്കണം കേട്ടോ..
നമ്മുടെ അടുത്ത കണ്ടസ്റ്റ്ന്റിനെ വിളിക്കാം.

.ഇടവേളയ്ക്കു ശേഷം..

സാന്ഫോട്-ഉപ്പു തൊട്ടു കര്‍പ്പൂരം വരെ സാന്ഫോട്
വെല്ല-വെല്ല പുരട്ടൂ നട്ടെല്ല് വരെ നിവര്ത്തൂ
ക്ലിയര്‍ ഷാമ്പൂ-മനസ്സ് വരെ ക്ളിയറാക്കൂ
മാക്സ് ഫാക്ടര്‍ -കള്ള കണ്പീലികള്ക്ക് മാക്സിമം എഫ്ഫക്റ്റ്‌
സോനാഷ്‌ ഐ പോഡ്-ജീവിതം വരെ തല തിരിക്കും പിന്നയല്ലേ നിങ്ങടെ സ്ടയ്ല്‍
തലയോട്ടി ചൂടിലാണോ?പുരട്ടൂ തലയും തോളും ഷാമ്പൂ

ഹോ തീരുന്നില്ലല്ലോ..വാഴക്കൊടനെ കാണുന്നുമില്ല,
ഡെസ്സേര്‍ട്ട് വിഷന്‍ അവതരിപ്പിക്കുന്നു-മൈലാഞ്ചി.
ഞാന്‍ ഞെട്ടിയുണര്‍ന്നു...
സ്റ്റേജ് കുലുങ്ങുന്നു,അതോ തോന്നിയതാണോ?
അല്ല ഉറക്കം തൂങ്ങിയ ജഡ്ജ്ജുംമാര്‍ കുലുങ്ങിയെണീറ്റു ചുറ്റും നോക്കി,
അവതാരക..ഞെട്ടലോടെ
അടുത്ത കണ്ടസ്റ്റന്റ്...

കള്ളി ഷര്‍ട്ടും,കറുത്ത പാന്റ്സും സ്വര്‍ണ്ണ കണ്ണടയുമായ് ഒരു ചെറിയ മനുഷ്യന്‍ പക്ഷെ മുന്നോട്ടു മുന്നോട്ടെന്നു പറഞ്ഞു ഒരു കുടവയര്‍ കൂടുണ്ട്..

അവതാരക:(പതിഞ്ഞ ശബ്ദത്തില്‍)ചേട്ടാ എന്നെ നോക്കാതെ നേരെ നോക്ക്..
കണ്ടസ്റ്റന്റ്:അല്ല ഓട്ടോറിക്ഷയുടെ ഹെഡ്‌ലൈറ്റ് നോക്കുവാരുന്നു..
അവതാരക:കണ്ണുരുട്ടി കൊണ്ട്,അടുത്തയാള്‍..ചേട്ടാ പരിചയപ്പെടുത്ത്‌,ചുമ്മാ വെള്ളമിറക്കാതെ..
കണ്ടസ്റ്റന്റ്:ചമ്മിയ മുഖത്തോടെ

ഞാന്‍ വാഴക്കോടന്‍ അബ്ദുല്‍ മജീദില്‍ നിന്നും വരുന്നു.
അപ്പോള്‍ ഇതാണ് മുതല്:
ഞാന്‍ ഉഷാറായി..
ഞാനൊരു ബ്ലോഗറാണ്..
വാഴക്കൊടന്റെ പോഴത്തരങ്ങള്‍
വാഴക്കൊടന്റെ മാപ്പിള പാട്ടുകള്‍
വാഴക്കൊടന്റെ വായിനോട്ടങ്ങള്‍
വാഴക്കൊടന്റെ കവിതകള്‍
വാഴക്കൊടന്റെ കുറും കഥകള്‍
വാഴക്കൊടന്റെ മിനിക്കഥകള്‍
വാഴക്കൊടന്റെ സമാഹാരങ്ങള്‍
വാഴക്കൊടന്റെ വേലിചാട്ടങ്ങള്‍
വാഴക്കൊടന്റെ കോഴിത്തരങ്ങള്‍
ഹോ ഒരു ഗ്ലാസ്സ് വെള്ളം താ കൊച്ചെ.
അവതാരകയെ അവിടെങ്ങും കാണുന്നില്ല..

ജഡ്ജ്ജസ്: മക്കളെ നിര്‍ത്തിക്കെ ഇവിടെന്നാ പരിപാടി..
ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചു ഇവിടെ ദുബായില്‍ അക്ബര്‍ ട്രാവല്‍സില്‍ വന്നു ബ്ലോഗുന്നു..
ജഡ്ജ്ജസ്:മതി മതി നീ ഏതു പാട്ടാ പാടുന്നത്.

നാദിര്‍ഷാ എഴുതി പാടിയ
''സംഗതി അറിഞ്ഞോ നീ
തെക്കേ വീട്ടിലെ അന്ത്രുക്കാന്റെ
മൂത്ത മകന്‍ ഭയങ്കര കേഡി
അവന്‍ ഇന്നലെ വെളുപ്പിനെ
സെന്‍ട്രല്‍ ജയിലിന്‍ കമ്പി വളച്ച്
ആരോരുമറിയാതെ ചാടി''..

ഡാ മോനെ വാഴേ ഇതാണോ മാപ്പിള പാട്ട്..
നീ പാടാന്‍ വന്നതോ അതോ നിന്റെ ബ്ലോഗിന്റെ പരസ്യം പറയാന്‍ വന്നതോ?
സോറി മാപ്പിള പാട്ടാണല്ലോ ഞാന്‍ പെട്ടന്ന് പണ്ട് പാഞ്ഞാളില്‍ മിമിക്രി കാണിക്കാന്‍ പോയതോര്‍ത്ത് അതാ..
ദേ ഇത് ഫൈനല്‍
യേശുദാസ്‌ പാടിയ മൈലാഞ്ചി എന്ന ആല്‍ബത്തിലെ ഒരു പാട്ട് പാടാം
ജഡ്ജ്ജസ്:എന്താണ് വാഴേ ഇത് തിരഞ്ഞെടുക്കാന്‍ കാരണം?
വാഴ: ഇതെഴുതിയത്‌ ഒരു വാഴപ്പിള്ളിയാ
പുള്ളിയിലും ഒരു വാഴയുണ്ടല്ലോ
കുല വാഴക്ക്‌ ഊന്നു കൊടുത്ത പോലെ കൈ എളിയില്‍ കുത്തി വാഴ ആരംഭിച്ചു..
സംകൃത പമഗിരി
തങ്ക തുങ്ക തരികിട
തിംകൃത തിമികിട മേളം
****************************
*******************************
ധിം ധിമി താളംകൃത താളം.

കാലു കൊണ്ട് താളമിട്ടു
കൈ ഞൊട്ടി ശബ്ദമുണ്ടാക്കി
വാഴ തകര്‍ത്തു പാടുന്നു..

ഡാ എന്താടാ അവിടൊക്കെ തകര്‍ക്കുന്നെ..നിനക്ക് കിടക്കാറായില്ലേ ?
ഞാന്‍ ഞെട്ടിയെണീറ്റു
പിതാശ്രീ..
അല്ല വാപ്പാ വാഴക്കോടന്‍ പാടുന്നു..
വാഴേം കുലേം..പോടാ..പോയി കിടക്കടാ..

ജഡ്ജ്ജുമാര്‍ മുഖത്തോടുമുഖം നോക്കുന്നു..
ജഡ്ജ് ഒന്ന്:ഞാനാരാനെന്നരിയാമോ?
വാഴ:അറിയാം സര്‍,അഷ്‌റഫ്‌ പുളിക്കല്‍
അഷ്‌റഫ്‌:എന്റെ വാപ്പ വി.എം കുട്ടി പാടിയ പാട്ടാണിത്.
വാഴ:ആത്മഗതം,ഇതിത്ര പഴയ പാട്ടാരുന്നോ?
അഷ്‌റഫ്‌:തരികിട ആണെന്ന് മനസ്സിലായി, വാഴ പാടിയത്‌ ശരിയാണോ?
തങ്ക തുങ്ക തരികിട എന്നല്ല
തങ്ക തുങ്ക തരിംഗിണ
എന്നാണു ശരി......
അത് പിന്നെ സര്‍,റിഹേഴ്സലിനു ഞാന്‍ ശരിക്കും തന്നെയാ പാടിയത്‌
അത് റിഹേഴ്സലിനു ,ഇപ്പോഴോ?
എന്താണെന്നറിയത്തില്ല സര്‍,റിഹേഴ്സലിനു എത്ര ശരിയായിട്ടു ചെയ്താലും സ്റ്റേജില് കയറുംബം തെറ്റും.പണ്ടേ അങ്ങനാ..
ജട്ജ്ജ്:ഏതായാലും തെറ്റുകള്‍ ഏറ്റു പറഞ്ഞത് കൊണ്ട് ഞങ്ങള്‍ ഒന്നും പറയുന്നില്ല.ഇനി ഇങ്ങോട്ടൊന്നും വരുന്നില്ലല്ലോ അല്ലെ..
മോളെ അവതാരകെ ഒരു ഗ്ലാസ്സ് വെള്ളം തരുമോ?
ചെവി പൊത്തി കൊണ്ട് അവതാരക അപ്രത്യക്ഷയാകുന്നു..
ടി വി നിര്‍ത്തീട്ട് ഞാനും രക്ഷപെട്ടു.

വാഴക്കോടുകാര്‍ കണ്ടിരിക്കുമോ?
ഞായറാഴ്ച്ചക്ക് ശേഷം വാഴേ കുറിച്ച് ഒരു വിവരവും ഇല്ല..