Trending Books

Sunday 23 August 2020

Seven Days in Linchward Barn - Review by Jessy Scaria

 

Jessy Scaria's Review

Being currently engaged in the process of translating into English Junaith Aboobaker's Malayalam novel, Ponon Gombe, I started reading his latest book in English, "Seven Days in Linchward Barn", with a sense of curiosity. And on finishing, my respect for this bilingual author has shot up quite a few notches.

He has written a politically and historically relevant novella not just in flowing English that is pleasing to read, but also in Jamaican patois, that imparts a better sense of authenticity to the whole story, so much so that I almost feel that my role as a translator for his Malayalam works is redundant. :-)

As in his Malayalam novels, Junaith has uniquely woven historical facts into the intricate web of the fantasy of modernity and the reality of disparate discrimination, oppression and injustice in our societies into this sweet and sour short sojourn of a young Jamaican to his dream 'Mother Country', England. A gripping read!

The chameleon on the cover intrigues. A tribute to colour. And its impact. The racism to colour. And man's unending quest to change colours to integrate - the unchanging dull colour underneath notwithstanding.

In this era of declining multi-lingual writers, Junaith is a great promise, and an author to watch out for. Proud to be a part of his creativity.

Available in the Amazon Kindle store: 

Amazon.co.uk: https://amzn.to/3g11F3x

Amazon.com: https://amzn.to/3arA8a0

Amazon.in: https://www.amazon.in/dp/B08FYP8NLF

Monday 27 July 2020

പുര നിറഞ്ഞ ആൺപിള്ളേർ - ശരത്ത് പയ്യാവൂരിന്റെ കവിതകൾ

                   




ഏകാന്തതയുടെ പലവിധ പടവുകൾ

 ഡേവിഡ് റൈസ്മാൻ, നഥാൻ ഗ്ലേസർ റുഏൻ ഡെന്നി എന്നിവർക്കൊപ്പം, എഴുതിയ ‘ദി ലോൺലി ക്രൌഡ്’ എന്ന പുസ്തകത്തിൽ മൂന്ന് സാംസ്കാരിക തരങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പാരമ്പര്യ രീതിയിൽ മുന്നോട്ടു പോകുന്നത്, സ്വയം നീങ്ങുന്നത്, ബാഹ്യ ഇടപെടലുകളാൽ നയിക്കപ്പെടുന്നത്. ഇതിൽ പരമ്പരാഗത ശൈലി കാര്യമായ പുരോഗതി ഉണ്ടാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ സ്വയം തിരഞ്ഞെടുത്ത പാതയിൽ മുന്നേറിയവർ അവനവനിലുള്ളിലെ സാധ്യതകൾ കണ്ടെത്തുക്കയും പാരമ്പര്യ വഴികളിൽ നിന്നും മാറി സഞ്ചരിച്ച് തന്റേതായ പാത തുറക്കുകയും ചെയ്തു. അത്തരത്തിൽ സ്വയം വെട്ടിത്തുറന്ന പാതയിലൂടെ സഞ്ചരിക്കുന്നവയാണ് ശരത് പയ്യാവൂരിന്റെ കവിതകൾ.

 മാർക്ക് ട്വൈനിന്റെ ഹക്കിൾബെറി ഫിൻ പറയുന്നുണ്ട്, “അതിഭീകരമായ ഏകാന്തതയിൽ ഞാൻ പെട്ടിരിക്കുന്നു, മരിച്ചിരുന്നുവെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചുപോയി. ഉറങ്ങുകയെന്നതായിരുന്നു അതു മറികടക്കാനുള്ള ഏകവഴി.” ഏകാന്തതയെ മറികടക്കാനുള്ള ശരത്തിന്റെ വഴി കവിതകളാണ്. ‘പുര നിറഞ്ഞ ആൺപിള്ളേർ’ എന്ന ആദ്യ കവിതാസമാഹാരത്തിൽ ഏകാന്തത നിറയുന്ന കവിതകളാണുള്ളത്. ഏകാന്തതയുടെ പല പടവുകളിലൂടെ വായനക്കാർ കയറിയിറങ്ങുന്നു. പല രൂപത്തിൽ, പല ആളുകളിലൂടെ. ഒറ്റക്കുള്ള ചുറ്റിക്കറങ്ങലുകൾ, അതിലൂടെയുള്ള കാഴ്ച്ചകൾ ഇവയിലൂടെയെല്ലാം ശരത് വായനക്കാരെ കൊണ്ടുപോകുന്നു. കണ്ണൂരിന്റെ ഗ്രാമ്യ ഭാഷയിലൂടെ, തനത് പ്രദേശങ്ങളിലൂടെ.

 ശ്മശാനത്തിന് പ്രേമലേഖനമെഴുതിയ തയ്യൽക്കാരനായാലും, ചെത്തുകാരൻ വാസുവായാലും, മറൈൻ ഡ്രൈവിലെ പ്രാവുകളെ നോക്കി സുഹൃത്തുക്കളിരുന്ന തണുത്ത കരിങ്കല്ലും, ഓർമ്മകളിലൂടെ വളർന്ന വാഴത്തോട്ടവും, പിടിവിട്ട വരാലുകളും ഇറച്ചിവെട്ടുകാരനായ ആശാരിയും ഇതുതന്നെ പറയുന്നു.

 അയാൾ
വീതുളിക്ക് പകരം കത്തിയും,
മരത്തിനുപകരം പന്നിയും,
തിരഞ്ഞെടുത്ത്
വിശപ്പിന്റെ ചിത്രം കൊത്തുന്നു.” (പ്രേമത്തിന്റെ നിലവിളി)

 ചായക്കടക്കാരൻ നാരേട്ടനിലൂടെ (നാരേട്ടനെന്ന കൊടിയടയാളം), നാടിനോടും, നാട്ടാരോടും കടപ്പാടുള്ള നാടകം കൊണ്ടുവന്ന ഭാസിയെന്ന ചെക്കനെ ഓർമ്മിക്കുന്ന അമ്മമ്മയിലൂടേയും (തോപ്പിൽ ഭാസിയും എന്റെ അമ്മമ്മയും) ഈങ്ക്വിലാബിന്റെ മുഴക്കമുള്ള ഏകാന്തതയും, സഹകരണാശുപത്രിയിൽ കുഞ്ഞിരാമനെന്ന പേരിൽ ജനിക്കേണ്ട കുഞ്ഞുങ്ങളിലൂടെ (സഹകരണാശുപത്രി) സ്വപ്നങ്ങളുടേയും, നഷ്ടങ്ങളുടേയും ഏകാന്തതയിലേക്കും, ത്രേസ്യ എന്ന ഉപമയിൽ മുങ്ങിപ്പൊങ്ങുന്ന ആട്ടിൻ പാൽ മണമുള്ള ഒരു നാടിന്റെ ഏകാന്തയിലേക്കും വായനക്കാരെ ശരത് വര(ലി)ച്ചിടുന്നു.

 വിശാലമായ ലോകത്ത്
നമ്മൾ ചെറിയചെറിയ ഇടങ്ങളിൽ
കുടുങ്ങിയതുപോലെ, അല്ല,
കുടുക്കിയതുപോലെ” ( ആനയും ഉറുമ്പും: മനുഷ്യനും ലോകവും)

 എന്ന് ശരത് പറയുമ്പോൾ തുമ്പിയിൽ കുടുങ്ങി(ക്കി)യ ഉറുമ്പിലൂടെ  വിപ്ലവത്തിന്റെ, മാറ്റത്തിന്റെ ഏകാന്തയിലൂടേയും വായനക്കാർ കടന്നുപോകുന്നു.

 കിൻഡിൽ പ്ലാറ്റ്ഫോമിലൂടെ ശരത് പയ്യാവൂരിന്റെ കവിതകൾ ‘പുര നിറഞ്ഞ ആൺപിള്ളേർ’ ഇതാ നിങ്ങളിലേക്ക്.

 

വില ₹49

https://www.amazon.in/gp/product/B08DLN7HD5/ref=ppx_yo_dt_b_d_asin_title_o00?ie=UTF8&psc=1

ജുനൈദ് അബൂബക്കർ


Tuesday 7 July 2020

മരിയോ വർഗാസ് യോസയും ഇടികൊണ്ട ഗാബോയും



മരിയോ വർഗാസ് യോസയും ഇടികൊണ്ട ഗാബോയും

മലയാളി വായനക്കാരോട് ലാറ്റിനമേരിക്കൻ എഴുത്തുകാരെക്കുറിച്ച് പറഞ്ഞു പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. പ്രത്യേകിച്ചും മാർക്വേസിനേയോ മരിയോ വർഗാസ് യോസയേയോ പോലുള്ള സാഹിത്യ ഭീമന്മാരെക്കുറിച്ച്. ഇസബെൽ അലൻഡെ, കാർലോസ് ഫുവന്റി, ജുവാൻ കാർലോസ് ഒനെറ്റി, അലേഹോ കാർപെന്റിയർ തുടങ്ങിയ ധാരാളം അതിപ്രശസ്തരായ എഴുത്തുകാരുണ്ടെങ്കിലും ഗാബോയെന്ന് മലയാളികൾ പോലും സ്നേഹത്തോടെ വിളിക്കുന്ന ഗബ്രിയേൽ ഗാർസ്യ മാർക്വേസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ കൊളമ്പിയയിൽ പോലും ഇത്രയധികം പുസ്തകങ്ങളും പഠനങ്ങളും ഇറങ്ങിയിരിക്കാൻ സാധ്യതയില്ല.

ഒരിക്കൽ അടുത്ത സുഹൃത്തുക്കളായിരുന്ന യോസയും മാർക്വേസും തമ്മിലുള്ള ബന്ധം വഷളായതിനെക്കുറിച്ചും പിന്നീടൊരിക്കലും പരസ്പരം മിണ്ടാതിരുന്നതിനെപറ്റിയുമുള്ള കാരണം നമ്മുക്കും തിരയാം. 1967ൽ ഏകാന്തയുടെ നൂറുവർഷങ്ങൾ എന്ന നോവൽ ഇറങ്ങിയതിനു ശേഷമാണ് മരിയോ വർഗാസ് യോസയും, മാർക്വേസും ഉറ്റ ചങ്ങാതിമാരാകുന്നത്. എന്നാൽ ഒൻപത് വർഷത്തിനുശേഷം, 1976ലെ വാലന്റൈൻസ് ദിനത്തിന് രണ്ടുദിവസം മുൻപ് മെക്സിക്കോയിലെ ഒരു തിയറ്ററിൽ വച്ച് മാർക്വേസിന്റെ മുഖത്ത് ഒന്നാന്തരമൊരു സക്കർ പഞ്ച് കൊടുത്തുകൊണ്ട് മരിയോ വർഗാസ് യോസ ആ ബന്ധം ഇല്ലാതാക്കി. അതിനുശേഷം മാർക്വേസിന്റെ മരണം വരേക്കും അവർ തമ്മിൽ സംസാരിച്ചിരുന്നില്ല.

ഈ സംഭവത്തിന്റെ യഥാർത്ഥ കാരണമന്വേഷിച്ച് ലോകത്തുള്ള സകല പാപ്പരാസികളും ചുറ്റിക്കറങ്ങിയെങ്കിലും ആർക്കും ഒരു വിവരവും ലഭിച്ചില്ല. മൊബൈൽ ഫോണിന്റേയും ഷൂട്ട് അറ്റ് സൈറ്റിന്റേയും കാലമല്ലായിരുന്നല്ലോ? രണ്ട് സാഹിത്യകാ‍രന്മാരും ആ സംഭവത്തെക്കുറിച്ച് മൌനം പാലിച്ചു. എന്നാൽ അടിപിടിയുടെ സ്മരണക്കായി ഇടികൊണ്ട് കരിനീലിച്ച കണ്ണും പൊട്ടിയ മൂക്കിന്റെ പാലവും വെളിവാക്കുന്ന ഒരു ചിത്രം ഗാബോ എടുപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫർ സുഹൃത്തായ റോഡ്രിഗോ മോയയാണ് ചിത്രമെടുത്തത്. 1976 ഫെബ്രുവരി 14ന് എടുത്ത ആ ചിത്രം വളരെക്കാലം ആരും കാണാതെ ഫോട്ടോഗ്രാഫറുടെ കയ്യിൽത്തന്നെയിരുന്നു. അയാളുടെ പത്രപ്രവർത്തകനായ ഒരു സുഹൃത്ത് യാദൃശ്ചികമായി അതുകണ്ടപ്പോൾ ആവശ്യപ്പെട്ടു, പണം കൊടുക്കാമെന്നു  പറഞ്ഞിട്ടുപോലും മോയ അത് നൽകാൻ തയാറായില്ല. എന്നാൽ അങ്ങനെയൊരു ചിത്രം നിലവിലുണ്ടെന്ന് വാർത്ത കാട്ടുതീപോലെ പടർന്നു. ഒടുവിൽ മോയ ഫ്രീ ലാൻസറായി ജോലി ചെയ്തിരുന്ന ‘ല ഹൊർണാടാ’ എന്ന മെക്സിക്കൻ ദിനപത്രം മാർക്വേസിന്റെ 80ആം ജന്മദിനത്തോടനുബന്ധിച്ച്, 2007 മാർച്ച് ആറിന്,  മോയ എടുത്ത, ഇടികൊണ്ട് കറുത്ത കണ്ണുമായി ചിരിക്കുന്ന മാർക്വേസിന്റെ മുഖചിത്രവുമായാണ് ഇറങ്ങിയത്. യോസയുമായുള്ള അടിപിടിയുടെ ബാക്കിപ്പത്രമായ കരിനീലിച്ച മുഖമുള്ള മാർക്വേസിന്റെ ചിത്രം അങ്ങനെ 31 വർഷത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. എങ്കിലും മരിയോ വർഗാസ് യോസ എന്തിനു മാർക്വേസിനെ ഇടിച്ചു എന്നത് അപ്പോഴും അവ്യക്തമായിത്തന്നെ തുടർന്നു. 2014 ഒക്ടോബർ വരെ. അന്നാണ് കൊളമ്പിയൻ പത്രപ്രവർത്തകയായ  സിൽ‌വാന പറ്റേർനോസ്ട്രോ എഴുതിയ സോളിറ്റ്യൂഡ് & കമ്പനി എന്ന പുസ്തകം ഇറങ്ങുന്നത്. THE LIFE OF GABRIEL GARCÍA MÁRQUEZ TOLD WITH HELP FROM HIS FRIENDS, FAMILY, FANS, ARGUERS, FELLOW PRANKSTERS, DRUNKS, AND A FEW RESPECTABLE SOULS എന്നാണവർ പുസ്തകത്തെക്കുറിച്ച് പറയുന്നത്. 2019ൽ എഡിത്ത് ഗ്രോസ്മാൻ ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഇതിലെ നോക്കൌട്ട് എന്ന അദ്ധ്യായം മരിയോ വർഗാസ് യോസയും ഗബ്രിയേൽ ഗാർസ്യ മാർക്വേസും തമ്മിലെന്താണ് 1976 ഫെബ്രുവരി പന്ത്രണ്ടിന് സംഭവിച്ചത് എന്ന് തിരയുന്നുണ്ട്.

ആ സംഭവത്തിന് ദൃക്‌സാക്ഷി ആയിരുന്ന ഗില്ലെർമോ അങ്കുലോ എന്ന ഫോട്ടോഗ്രാഫറുടെ വാക്കുകളിൽ പറ്റേർനോസ്ട്രോ ഇത് വിവരിക്കുന്നു. സ്ത്രീകളുടെ ഇഷ്ടപാത്രമായിരുന്നു സുമുഖനായ യോസ, അദ്ദേഹം ഒരിക്കൽ ബാർസിലോണയിൽ നിന്നും പെറുവിലെ എൽ കല്ലാലോയിലേക്ക് നടത്തിയ കപ്പൽ യാത്രയിൽ വച്ച് അതിസുന്ദരിയായൊരു സ്ത്രീയെ പരിചയപ്പെട്ടു. വളരെപ്പെട്ടെന്നുതന്നെ പരിചയം പ്രണയമാവുകയും, ഭാര്യയെ ഉപേക്ഷിച്ച് മരിയോ വർഗാസ് യോസ അവരുടെ കൂടെ കൂടുകയും ചെയ്തു. എന്നാൽ കുറച്ചുനാളുകൾക്കുശേഷം യോസയും ഭാര്യ പട്രീഷ്യയും വീണ്ടും അടുത്തു. ആ സമയത്ത് യോസയെ പ്രകോപിപ്പിക്കുവാൻ വേണ്ടി പട്രീഷ്യ പറഞ്ഞൊരു കാര്യമാണ് ഗാബോയുടെ കണ്ണ് കറുപ്പിച്ചത്. “ഞാനും കാണാൻ അത്ര മോശമൊന്നുമല്ല, നിങ്ങൾ മറ്റുപെണ്ണുങ്ങളുടെ പുറകെ പോയിരുന്ന സമയത്ത് ഗാബോയെപ്പോലുള്ള നിങ്ങളുടെ സുഹൃത്തുക്കൾ വരെ എന്റെ പുറകെ വന്നിരുന്നു.” ഇതൊന്നും അറിയാതെ മാർക്വേസ് മെക്സിക്കൻ തിയറ്ററിൽ വച്ച് പ്രിയ സുഹൃത്ത് മരിയോ വർഗാസ് യോസയെ കണ്ട സന്തോഷത്താൽ ആലിംഗനം ചെയ്യാൻ അടുത്തു. അപ്പോൾ യോസ തിരിഞ്ഞുനിന്നു, ഇത് എന്റെ ഭാര്യയോട് ചെയ്യാൻ ശ്രമിച്ചതിന് എന്നുപറഞ്ഞിട്ട് മാർക്വേസിന്റെ മുഖത്തിടിക്കുകയായിരുന്നു. ഇടികൊണ്ട് കണ്ണട തകർന്നു. മാർക്വേസിന്റെ കണ്ണുകലങ്ങി, മൂക്കിൽ കണ്ണടയുടെ പാലം ഇടിച്ചുകയറി ചോരവന്നു. ഇതായിരുന്നു സംഭവം.”

  മാർക്വേസിന്റെ മരണശേഷം, 2017ൽ സ്പാനീഷ് പത്രമായ എൽ പയീസിന് നൽകിയ അഭിമുഖത്തിൽ ഹോസേ ഗാബോയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അദ്ദേഹം മരിച്ചപ്പോൾ വല്ലാതെ സങ്കടമുണ്ടായിയെന്നും. വളർന്ന ചുറ്റുപാടുകളുടെ സാമ്യം മാത്രമല്ല ഒരേ കാലഘട്ടത്തിലെ  ലാറ്റിനമേരിക്കൻ എഴുത്തുകാരെന്നതിലുപരി 20ആം നൂറ്റാണ്ടിലെ വിഖ്യാത എഴുത്തുകാരനായ വില്യം ഫോക്നറുടെ രചനകളോടുള്ള താല്പര്യവും അവരെത്തമ്മിൽ അടുപ്പിച്ചുവെന്നും അദ്ദേഹം ആ അഭിമുഖത്തിൽ പറയുന്നുണ്ട്.

ജുനൈദ്


ചുരുളിയും കളിഗെമിനാറിലെ കുറ്റവാളികളും



ചുരുളിയും കളിഗെമിനാറിലെ കുറ്റവാളികളും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങിയത് എല്ലാവരും കണ്ടുകാണുമല്ലോ. വിനോയ് തോമസിന്റെ, 2019 മലയാള മനോരമ ഓണപ്പതിപ്പിൽ വന്ന, പിന്നീട് മുള്ളരഞ്ഞാണം എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥയെ ആസ്പദമാക്കിയാണ് ലിജോയുടെ സിനിമ.

പോസ്കോ വകുപ്പുപ്രകാരവും, റിസർവ് ഫോറസ്റ്റിൽ മ്ലാവിനെ വെടിവച്ചതുമായ രണ്ടു കേസുകളിലെ പ്രതിയായ മൈലാടും കുറ്റി ജോയി എന്ന കുറ്റവാളിയെത്തേടി ആന്റണിയെന്നും, ഷാജീവനെന്നും കള്ളപ്പേരു സ്വീകരിച്ച രണ്ടുപൊലീസുകാരുടെ കിളിഗെമിനാറിലേക്കുള്ള യാത്രയാണ് വിനോയിയുടെ കഥ. പൊട്ടിപ്പൊളിഞ്ഞതെങ്കിലും എമണ്ടൻ കണ്ടീഷനിലുള്ളൊരു ജീപ്പിൽ കാട്ടിലൂടെ യാത്രചെയ്ത് ഒരു പുഴയുടെ അതിരിൽ നിർത്തി, അരികിൽ വച്ച ഉരുളൻ തടികൾ കൊണ്ട് പ്പാലമുണ്ടാക്കി അക്കരെകടന്ന് കളിഗെമിനാറെന്ന ഉട്ടോപ്യൻ ദേശത്തവർ എത്തുന്നു. തടികൾ പഴയതുപോലെ പാലമല്ലാതെ തടികൾ മാത്രമായി പുയരികിൽ എടുത്തുവച്ചുകഴിയുമ്പോൾ പൊലീസുകാരുടെ കൂടെയുള്ള കിളിഗെമിനാറിലെ നാട്ടുകാർ അവരുടെ യഥാർത്ഥ സ്വഭാവത്തിലേക്ക് പരിണമിക്കുന്നു. പിന്നെയവർ പുറം ലോകത്തിന്റെ കെട്ടുപാടുകളില്ലാത്തവരാണ്. ഒരു സ്വതന്ത്രരാജ്യം, സ്വതന്ത്ര ജീവികൾ! ആന്റണിയുടെ അടക്കിപ്പിടിച്ച ആഗ്രഹങ്ങൾ അതോടെ പുറത്തുവരുന്നു. ഷാജീവനും വല്യവത്യാസമൊന്നുമില്ല.

ആരും പൂർണ്ണമായും നല്ലവരോ കെട്ടവരോ അല്ലായെന്നതുപോലെ, എല്ലാവരിലും നൻമയോ തിന്മയോ ഏറിയും കുറഞ്ഞുമുണ്ടെന്നും കഥപറയുന്നു. കുറ്റവാളിയെ പിടിക്കാൻ മറുവേഷത്തിലെത്തുന്ന പൊലീസുകാരും അതിൽ നിന്നും മുക്തരല്ല. എന്നാൽ നിയമത്തിന്റെ മേലങ്കിയുള്ളതുകൊണ്ട് അവർ ചെയ്യുന്നത് കുറ്റമല്ലാതാവുകയും അതേ കൃത്യങ്ങൾ കൊണ്ട് സാധാരണക്കാർ കുറ്റവാളിയാവുകയും ചെയ്യുന്ന പ്രതിഭാസത്തിന്റെ ലിഖിതരൂപമാണ് വിനോയിയുടെ കളിഗെമിനാറിലെ കുറ്റവാളികൾ. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി അത് സിനിമയാക്കുമ്പോൾ ചുരുളി എന്നാകുന്നു. ട്രെയിലർ തുടങ്ങുന്നത് ചുരുണ്ടുചുരുണ്ടു പോകുന്ന ഈനാമ്പേച്ചിയെ കാണിച്ചാണ്. അതോ പാമ്പാണോ? ശൽക്കങ്ങൾ കൂട്ടിമുട്ടുന്ന ഒച്ചയാണ് ഏതായാലും ബിജിയെം. ട്രെയിലറിൽ വോയിസ് ഓവറായി ഒരു ഉപകഥകൂടിയുണ്ട് ഉറുമ്പുതീനിയുടെ രൂപം മാറി വരുന്ന മാടൻ ഒരു തിരുമേനിയെ പറ്റിച്ച് കാട്ടിലൂടെ തേരാപ്പാരാ നടത്തുന്ന കഥ. “അങ്ങനെയങ്ങനെ തിരുമേനിയിപ്പോഴും കണ്ടവഴിയേ പൊയ്ക്കോണ്ടിരിക്കുവാ” എന്ന് ട്രെയിലറിൽ പറഞ്ഞതുപോലായാണ് നമ്മൾ കാഴ്ച്ചക്കാർ. ലിജോ അങ്ങോട്ട് നോക്കാൻ പറയുന്നു, നമ്മൾ പോകുന്നു, ഇങ്ങോട്ട് നോക്കാൻ പറയുന്നു, നമ്മൾ നോക്കുന്നു. കഥവേറേ സിനിമ വേറേ എന്നാണ് ലിജോയുടെ ലൈൻ. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് ജെല്ലിക്കെട്ട് ആയപ്പോൾ നമ്മൾ കണ്ടതാണല്ലോ.

ഏതായാലും വിനോയിയുടെ കളിഗെമിനാറിലെ കുറ്റവാളികളിൽ ഷാജീവൻ പറയുന്നുണ്ട്...
ശരിയാ, ചുഴിഞ്ഞുചുഴിഞ്ഞു നോക്കിയാൽ എല്ലാത്തിനും എന്തെങ്കിലും കുഴപ്പവൊക്കെക്കാണും. പിന്നെ ഒരുകണക്കിനാലോചിച്ചാ അതൊക്കെ എന്തിനാന്നേ നമ്മൾ നോക്കാൻ നിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയെന്ന ഫിലിം മേക്കറുടെ മാസ്റ്റർ ബ്രെയിനിൽ നിന്നും കിളിഗെമിനാറിലെ കുറ്റവാളികളെത്തപ്പി ആൻറ്റണി സാറും ഷാജീവനും കാടുകയറുമ്പൊൾ എന്താണ് കാണികൾക്കായി കാത്തുവച്ചിരിക്കുന്നതെന്ന് നമ്മുക്ക് കണ്ടുതന്നെയറിയാം.

View This