ബ്ലോത്രം ഓണപ്പതിപ്പില്‍ വന്നത്
ആളി കത്തുന്ന
തീയുടെ പുറകില്‍
ഒരു കാറ്റുണ്ട്;
ആര്‍ത്തിരമ്പുന്ന
തിരയുടെ പിന്നില്‍
ഒരു കടലും;
അലച്ചു പെയ്യും
മഴയ്ക്ക് പിന്നി-
ലൊരു മേഘം;
തലപൊക്കി നില്ക്കും
കുന്നിനോട്
കാറ്റ് തോല്ക്കുന്നു;
നെഞ്ചേറ്റി പുല്കുന്ന
കരയോട്
കടല്‍ തോല്ക്കുന്നു;
കത്തുന്ന വെയിലില്‍
കണ്ണ് കാണാതെ
മേഘമകലുന്നു;
മൂന്നടിയളക്കുന്ന
കാലിന്നടിയില്‍
കുന്നു കരയാകുന്നു,
കര കടലാകുന്നു
കടലോ ആവിയും
കണ്ണീരുമാകുന്നു
വാമനാ,
മറുപുറത്തില്‍്
കര പതാളമാകും
കാലടിയിലെ
കര കടല്‍ കവരും
കടലില്‍
നീ മാത്രമാകും
എന്നും നീ മാത്രം അവശേഷിക്കും , നീ മാത്രം
ReplyDeleteKollam
ReplyDeleteഅതെ, നന്നായിരിക്കുന്നു,
ReplyDeleteആശംസകള്‍.
ആളി കത്തുന്ന
ReplyDeleteതീയുടെ പുറകില്‍
ഒരു കാറ്റുണ്ട്;
ആര്‍ത്തിരമ്പുന്ന
തിരയുടെ പിന്നില്‍
ഒരു കടലും;
അലച്ചു പെയ്യും
മഴയ്ക്ക് പിന്നി-
ലൊരു മേഘം;
ഞാന്‍ ഇത് ബ്ലോത്രത്തില്‍ വായിച്ചു അഭിപ്രായം പറഞ്ഞു എന്നിരുന്നാലും കവിത മനോഹര മായിരിക്കുന്നു കുറച്ചു കാര്യങ്ങള്‍ കുറെയേറെ അര്‍ത്ഥങ്ങള്‍
നീ മാത്രമാകും അതു സത്യം..കൊള്ളാം
ReplyDeleteനല്ല കവിത.
ReplyDeleteനന്നായിരിക്കുന്നു കവിത.
ReplyDeleteഒരുപാടു ചിന്തകൽ വിതയ്കുന്നു